Monday, January 21, 2019
8300 കോടിയുടെ വിദേശനിക്ഷേപം; കാരവനും ജയറാം രമേശിനുമെതിരേ വിവേക് ഡോവലിന്റെ മാനനഷ്ടക്കേസ്
ന്യൂഡൽഹി: അപകീർത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചെന്ന് കാണിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകൻ വിവേക് ഡോവൽ കാരവൻ മാസികയ്ക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. വിവേക് ഡോവൽ ഡയറക്ടറായ കമ്പനിയിൽ ഒരു വർഷത്തിനുള്ളിൽ 8300 കോടി രൂപയുടെ വിദേശനിക്ഷേപം വന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പിന്നീട് ഈ വിഷയം കോൺഗ്രസ് ഏറ്റുപിടിച്ചു. ഇത് വിവാദമായതോടെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. ലേഖനം പ്രസിദ്ധീകരിച്ച കാരവൻ മാസിക, അവരുടെ ലേഖകൻ എന്നിവർക്ക് പുറമേ കോൺഗ്രസ് നേതാവ് ജയറാം രമേശിനെതിരെയും വിവേക് ഡോവൽ ഹർജി നൽകിയിട്ടുണ്ട്. വിവേക് ഡോവലിന്റെ ഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. വിവേക് ഡോവലിന്റെ മകൻ ഡയറക്ടറായ കേമെൻ ദ്വീപിൽ രൂപീകരിച്ച കമ്പനി വൻതോതിൽ അനധികൃത വിദേശനിക്ഷേപം സ്വീകരിച്ചെന്നായിരുന്നു കാരവൻ മാസികയുടെ റിപ്പോർട്ട്. ഇന്ത്യയിൽ നോട്ട് നിരോധനം പ്രഖ്യാപിച്ച് 13 ദിവസത്തിനുള്ളിലാണ് കമ്പനി രൂപീകരിച്ചതെന്നും നാലാം മാസം മുതൽ കമ്പനിയിൽനിന്ന് ഇന്ത്യയിലേക്ക് വിദേശനിക്ഷേപം വരാൻ തുടങ്ങിയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഏകദേശം 8300 കോടി രൂപയുടെ വിദേശനിക്ഷേപമാണ് കേമെൻ ദ്വീപിൽനിന്ന് ഇന്ത്യയിലെത്തിയതെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിനുപിന്നാലെയാണ് കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തിയത്. വിവേക് ഡോവലിന്റെ കമ്പനി നികുതി വെട്ടിപ്പ് നടത്തിയതായും സംഭവത്തിൽ കേന്ദ്രസർക്കാർ മറുപടി പറയണമെന്നുമായിരുന്നു ജയറാം രമേശിന്റെ ആവശ്യം. Content Highlioghts:nsa ajit dovals son filed defamation complaint against caravan magazine and jayaram rameshfrom mathrubhumi.latestnews.rssfeed http://bit.ly/2R3IdGG
via IFTTT
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment